Wednesday, March 1, 2017

നായയും എല്ലിൻ കഷ്ണവും / The Dog and Its Reflection

നായയും പ്രതിബിംബവും

 

ഭക്ഷണം തേടിയിറങ്ങിയ നായക്ക് ഒരെല്ലിൻ കഷണം കിട്ടി. അതും കടിച്ചു പിടിച്ചു കൊണ്ടു വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു പാലം കടക്കേണ്ടിവന്നു.
പാലത്തിലൂടെ നടക്കവേ തന്റെ പ്രതിബിംബം വെള്ളത്തിൽ കണ്ട നായ, അത് എല്ലിൻ കഷണവുമായി നിൽക്കുന്ന മറ്റൊരു നായയാണെന്ന് ധരിച്ചു. ആ എല്ലും കൂടി കരസ്ഥമാക്കാനായി നായ കുരച്ചുംകൊണ്ട് മറ്റെ നായക്കുനേരെ ചാടി. ഉള്ളതും പോയി. വെള്ളവുംകുടിച്ചു.
ഗുണപാഠം: അത്യാഗ്രഹം ആപത്ത് വരുത്തും.

The Dog and the Shadow

 It happened that a Dog had got a piece of meat and was carrying it home in his mouth to eat it in peace. Now on his way home he had to cross a plank lying across a running brook. As he crossed, he looked down and saw his own shadow reflected in the water beneath. Thinking it was another dog with another piece of meat, he made up his mind to have that also. So he made a snap at the shadow in the water, but as he opened his mouth the piece of meat fell out, dropped into the water and was never seen more.

 The Moral : Beware lest you lose the substance by grasping at the shadow. /
Don't take for granted what you already have.

Tuesday, August 23, 2016

ഉറുമ്പും പുൽച്ചാടിയും / The Ants and the Grasshopper

ഉറുമ്പും പുൽച്ചാടിയും

 

അത് വേനൽക്കാലം ആയിരുന്നു. പുൽച്ചാടി പാടത്തു തുള്ളിക്കളിച്ച് പാട്ടുപാടി മതിമറന്നാഹ്ലാദിക്കുകയായിരുന്നു. ഒരു ധാന്യമണി തന്റെ കൂട്ടിലേക്ക് കഷ്ടപ്പെട്ട് വലിച്ചുകൊണ്ടു പോകുകയായിരുന്ന ഉറുമ്പ് ആ വഴി കടന്നുപോയി.
"ഇങ്ങനെ കഷ്ടപ്പെടാതെ," പുൽച്ചാടി ചോദിച്ചു, "നിനക്കെന്താ എന്നോടൊത്തു കളിച്ചാൽ?"
"ഞാൻ മഞ്ഞുകാലത്തേക്ക് ഭക്ഷണം ശേഖരിക്കുകയാണ്", ഉറുമ്പ് പറഞ്ഞു. "നീയും അങ്ങനെ ചെയ്താൽ നന്നായിരിക്കും".
"മഞ്ഞുകാലത്തെക്കുറിച്ച് എന്തിനു പ്രയാസപ്പെടണം?" പുൽച്ചാടി ചോദിച്ചു, "നമുക്കിപ്പോൾ ധാരാളം ഭക്ഷണമുണ്ടല്ലോ." പക്ഷെ ഉറുമ്പ് തന്റെ പ്രയത്നം തുടർന്നു.
മഞ്ഞുകാലം വന്നു. പുൽച്ചാടി പട്ടിണി കിടന്നു ചാകാറായി. ഉറുമ്പുകൾ തങ്ങൾ ശേഖരിച്ച ഭക്ഷണം എന്നും വിതരണം ചെയ്യുന്നത് അവൻ കണ്ടു. അപ്പോളവനു മനസ്സിലായി:
ഗുണപാഠം: സമ്പത്ത് കാലത്ത് തൈ പത്തുവെച്ചാൽ ആപത്ത് കാലത്ത് കാ പത്തു തിന്നാം.
In a field one summer's day a Grasshopper was hopping about, chirping and singing to its heart's content. An Ant passed by, bearing along with great toil an ear of corn he was taking to the nest.
"Why not come and chat with me," said the Grasshopper, "instead of toiling and moiling in that way?"
"I am helping to lay up food for the winter," said the Ant, "and recommend you to do the same."
"Why bother about winter?" said the Grasshopper; we have got plenty of food at present." But the Ant went on its way and continued its toil. When the winter came the Grasshopper had no food and found itself dying of hunger, while it saw the ants distributing every day corn and grain from the stores they had collected in the summer. Then the Grasshopper knew:
It is best to prepare for the days of necessity.

The Moral : Idleness is a curse.

Monday, February 16, 2015

ദൈവവും വണ്ടിക്കാരനും / Hercules and the Wagoner

ദൈവവും വണ്ടിക്കാരനും
ഭാരമേറിയ ചരക്കുമായി പോകുകയായിരുന്ന കുതിരവണ്ടി ചളിക്കുണ്ടിൽ പൂണ്ടുപോയി .വണ്ടിക്കാരൻ കുതിരകളെക്കൊണ്ട് ആഞ്ഞു വലിപ്പിച്ചെങ്കിലും വണ്ടി കൂടുതൽ ആഴത്തിലേക്ക് പൂണ്ടതേയുള്ളൂ. ഒടുവിൽ വണ്ടിക്കാരൻ ചാട്ടവാർ വലിച്ചെറിഞ്ഞ് താഴെയിറങ്ങി , മുട്ടുകുത്തി ദൈവത്തോട് പ്രാർത്ഥിച്ചു.”ദൈവമേ എന്റെയീ വിഷമഘട്ടത്തിൽ എന്നെ നീ സഹായിക്കണമേ”
അപ്പോൾ ദൈവം അരുളി “ഹേ മനുഷ്യാ ! അലസനായി അവിടെ ഇരിക്കാതെ, എഴുന്നെറ്റ് നിന്റെ ശക്തിയുപയോഗിച്ച് വണ്ടി തള്ളൂ”

ഗുണപാഠം: സ്വയം സഹായിക്കാത്തവരെ ദൈവം സഹായിക്കുകയില്ല.


Hercules and the Wagoner
A carter was driving a wagon along a country lane, when the wheels sank down deep into a rut. The rustic driver, stupefied and aghast, stood looking at the wagon, and did nothing but utter loud cries to Hercules to come and help him. Hercules, it is said, appeared and thus addressed him: "Put your shoulders to the wheels, my man. Goad on your bullocks, and never more pray to me for help, until you have done your best to help yourself, or depend upon it you will henceforth pray in vain."
THE MORAL. Self-help is the best help.

Sunday, August 17, 2014

കുഴലൂതിയ മുക്കുവന്‍ / A Fisherman and His Bagpipe


ഓടക്കുഴല്‍പ്രിയനായ ഒരു മുക്കുവന്‍ താന്‍ വലിയ സംഗീതജ്ഞനാണെന്ന ധരിച്ചിരുന്നു. ഒരു നാള്‍ അയാള്‍ വലയും കുഴലുമെടുത്ത് മീന്‍ പിടിക്കാനൊരുങ്ങി. വല നദിയുടെ വക്കില്‍ വിരിച്ച് അവിടെ കണ്ട ഒരു പാറപ്പുറത്തു കയറി നിന്ന് അയാള്‍ കുഴലൂത്ത് നടത്തി. സംഗീതം കേട്ട് മീനുകള്‍ തനിയെ വലയിലേക്ക് വന്നു കയറികൊള്ളും എന്നയാള്‍ കരുതി. എന്നാല്‍ നേരം ഏറെ ചെന്നിട്ടും ഒരു മല്‍സ്യം .പോലും വലയില്‍ വീണില്ല. ഒടുവില്‍ അയാള്‍ വലയെടുത്ത് നദിയില്‍ ആഞ്ഞു വീശി. വളരെയധികം മല്‍സ്യങ്ങള്‍ ആ വലയില്‍ കുടുങ്ങുകയും ചെയ്തു. മരണ പിടച്ചില്‍ പിടയ്ക്കുന്ന മല്‍സ്യങ്ങളെ നോക്കി അയാള്‍ പറഞ്ഞു.
”വിഡ്ഢി ജന്തുകള്‍ . ഞാന്‍ ശ്രുതി മീട്ടിയപ്പോള്‍ ഒറ്റയൊന്നു പോലും നൃത്തം ചെയ്യാന്‍ വന്നില്ല. ഇപ്പോള്‍ സംഗീതമില്ലാതെ തന്നെ എന്തൊരു ആവേശത്തിലാണ് തുള്ളുന്നത്. !!

ഗുണപാഠം: അറിയാത്ത തൊഴിലുകള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് നിഷ്ഫലമായിരിക്കും.

 A fisherman skilled in music took his flute and his nets to the seashore. Standing on a projecting rock, he played several tunes in the hope that the fish, attracted by his melody, would of their own accord dance into his net, which he had placed below. At last, having long waited in vain, he laid aside his flute, and casting his net into the sea, made an excellent haul of fish. When he saw them leaping about in the net upon the rock he said: "O you most perverse creatures, when I piped you would not dance, but now that I have ceased you do so merrily."
 THE MORAL. There are certain Rules and Methods for the doing of all Things in this World; and therefore let every Man stick to the Business he understands, and was brought up to, without making one Profession interfere with another.

Thursday, September 13, 2012

ചെന്നായും കൊക്കും

തൊണ്ടയിൽ എല്ലിൻ കഷണം കുടുങ്ങിയപ്പോൾ ചെന്നായ് കൊക്കിനെ സമീപിച്ച് തന്റെ വായിൽ തലയിട്ട് എല്ലിൻ കഷണം നീക്കി തരണമെന്നപേക്ഷിച്ചു. വൻ തുക പ്രതിഫലമായി വാഗ്ദാനം ചെയ്യുകയും ചെയ്തു.
കൊക്ക് എല്ലിൻ കഷണം നീക്കം ചെയ്ത് ശേഷം തന്റെ പ്രതിഫലം ആവശ്യപ്പെട്ടു. ചെന്നായ് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഒരു ചെന്നായുടെ വായിൽ നിന്നും ജീവനോടെ തലയൂരാൻ അനുവദിച്ചതിൽ പരം പ്രതിഫലം വേറെന്താണുള്ളത്?”
ഗുണപാഠം: ദുഷ്ടന്മാരെ സഹായിക്കുമ്പോൾ പ്രതിഫലം പ്രതീക്ഷിക്കരുത്. ഉപദ്രവമേൽക്കാതിരിക്കുന്നത് തന്നെ ഭാഗ്യമായി കരുതുക.
 
The Wolf and the Crane
A Wolf had been gorging on an animal he had killed, when suddenly a small bone in the meat stuck in his throat and he could not swallow it. He soon felt terrible pain in his throat, and ran up and down groaning and groaning and seeking for something to relieve the pain. He tried to induce every one he met to remove the bone. "I would give anything," said he, "if you would take it out." At last the Crane agreed to try, and told the Wolf to lie on his side and open his jaws as wide as he could. Then the Crane put its long neck down the Wolf's throat, and with its beak loosened the bone, till at last it got it out.
"Will you kindly give me the reward you promised?" said the Crane.
The Wolf grinned and showed his teeth and said: "Be content. You have put your head inside a Wolf's mouth and taken it out again in safety; that ought to be reward enough for you."

MORAL: In serving the wicked, expect no reward, and be thankful if you escape injury for your pains.
 

Saturday, September 8, 2012

പൂവൻ കോഴിയും വജ്രക്കല്ലും


ഭക്ഷണം തേടി നിലം മാന്തുകയായിരുന്ന പൂവൻ കോഴിക്ക് കിട്ടിയത് ഒരു വജ്രക്കല്ലായിരുന്നു. ശോഭിക്കുന്ന രത്നത്തോട് പൂവൻ കോഴി പറഞ്ഞു
“നിന്റെ ഉടമസ്ഥനായിരുന്നു നിന്നെ കണ്ടെടുത്തതെങ്കിൽ ഏറ്റവും മുന്തിയ സ്ഥാനം നിനക്ക് കല്പിക്കുമായിരുന്നു. എന്നാൽ എനിക്ക് നിന്നെ കൊണ്ട് ഒരു ഗുണവുമില്ല. ലോകത്തിലെ എല്ലാ വജ്രത്തെക്കാളും ഞാൻ വിലമതിക്കുന്നത് ഒരൊറ്റ നെൽക്കതിരിനെയാണ്.”
ഗുണപാഠം: മൂല്യമറിയുന്നവനേ അമൂല്യത കൽപ്പിക്കാനാവൂ.
The Cock and the Pearl
A cock was once strutting up and down the farmyard among the hens when suddenly he espied something shinning amid the straw. "Ho! ho!" quoth he, "that's for me," and soon rooted it out from beneath the straw. What did it turn out to be but a Pearl that by some chance had been lost in the yard? "You may be a treasure," quoth Master Cock, "to men that prize you, but for me I would rather have a single barley-corn than a peck of pearls."

Moral : Precious things are for those that can prize them.

Tuesday, September 4, 2012

ബാലനും വെട്ടുകിളികളും


വെട്ടുകിളികളെ പിടിക്കുകയായിരുന്ന ഒരു ബാലൻ അവയുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു തേളിനേയും വെട്ടുകിളിയെന്നു തെറ്റിദ്ധരിച്ച്, പിടിക്കാനായി കൈനീട്ടി. അപ്പോൾ തന്റെ വിഷകൊമ്പുകൾ നീട്ടി തേൾ വിലക്കി “നീ എന്നെ ഒന്നു തൊടുക പോലും ചെയ്തിരുന്നെങ്കിൽ നിനക്ക് എന്നെയും, വെട്ടുകിളികളേയും കിട്ടാതെ പോകുമായിരുന്നു.“
 
ഗുണപാഠം: ശ്രദ്ധ ഇല്ലയിമയ്ക്ക് / ചിന്തികാതെ എടുക്കുന്ന തിരുമാനങ്ങള്‍ക്ക്  വലിയ വില നല്‍കേണ്ടി വരും

The Boy Hunting Locusts
A boy was hunting for locusts. He had caught a goodly number, when he saw a Scorpion, and mistaking him for a locust, reached out his hand to take him. The Scorpion, showing his sting, said: "If you had but touched me, my friend, you would have lost me, and all your locusts too!"

Moral: Carelessness has consequences.